അതിതീവ്രമഴയില്‍ പലയിടങ്ങളിലും മണ്ണിടിച്ചിലുണ്ടായി.
തോടുകള്‍ കരകവിഞ്ഞും മഴവെള്ളപ്പാച്ചിലിലും വെള്ളം കയറിയും നാശനഷ്ടങ്ങളുണ്ടായി.
പത്തനംതിട്ട-കരിമ്ബനാകുഴി റോഡിലെ കോണ്‍ക്രീറ്റ് മഴയില്‍ ഒലിച്ചുപോയി.
ചൊവ്വാഴ്ചയും ഇന്നലെയുമായിട്ടായിരുന്നു റോഡ് വശം കോണ്‍ക്രീറ്റ് ചെയ്തത്. ശക്തമായ ഒഴുക്കില്‍ വശം കുഴിഞ്ഞ് അപകടാവസ്ഥയിലായി. വാഹനഗതാഗതവും ഇതുവഴി സാധ്യമല്ലാതായി. മാക്കാംകുന്ന് പാരിഷ്ഹാളിനു മുൻവശത്തുകൂടിയുള്ള റോഡ് വെള്ളത്തില്‍ മുങ്ങിയിരുന്നു. ഗ്രാമീണ മേഖലയില്‍ വ്യാപകനാശം
ഇലന്തൂര്‍, നാരങ്ങാനം, ചെന്നീര്‍ക്കര, മല്ലപ്പുഴശേരി, കോഴഞ്ചേരി തുടങ്ങിയ പ്രദേശങ്ങളിലും അതിതീവ്ര മഴയാണ് ഇന്നലെ ലഭിച്ചത്. പെരിങ്ങമല ഭാഗത്ത് മലവെള്ളപ്പാച്ചിലില്‍ നിരവധി വീടുകളില്‍ വെള്ളം കയറി. വ്യാപക കൃഷിനാശവും ഉണ്ടായിട്ടുണ്ട്.
ഇലന്തൂര്‍, പരിയാരം, തുമ്ബമണ്‍തറ ഭാഗങ്ങളില്‍ തോട് കവിഞ്ഞൊഴുകി വീടുകളില്‍ വെള്ളം കയറി. തുമ്ബമണ്‍തറ-തേയിലമണ്ണ് എസ്റ്റേറ്റിനു സമീപം മണ്ണിടിച്ചില്‍ ഉണ്ടായി. എസ്റ്റേറ്റിനു സമീപം ഉരുള്‍പൊട്ടലിനു സമാനമായി മണ്ണും വെള്ളവും ഒലിച്ചിറങ്ങി താഴ്ന്ന പ്രദേശങ്ങളില്‍ നാശനഷ്ടമുണ്ടായി. പാടങ്ങള്‍ നിറയെ വെള്ളക്കെട്ടാണ്. വൻ കൃഷിനാശവും ഉണ്ടായിട്ടുണ്ട്. പലയിടത്തും തോടുകള്‍ കരകവിഞ്ഞൊഴുകുകയാണ്. നാരങ്ങാനം പുന്നോണ്‍ പാടത്ത് മടവീണു.