മൂവാറ്റുപുഴ: ആറു പതിറ്റാണ്ടായി കാഴ്ചക്കാരെ അമ്ബരപ്പിക്കുകയാണ് മൂവാറ്റുപുഴക്കാരുടെ സ്വന്തം മജീഷ്യന്‍ അന്ത്രുക്ക.
മാജിക്ക് എന്ന കലയെ കൂട്ടുകാരനാക്കിയ ഇദ്ദേഹം, വയസ്സ് 80 എത്തിയപ്പോഴും ജാലവിദ്യ വേദികള്‍ തോറുമുള്ള തന്റെ പ്രയാണം തുടരുകയാണ്. മജീഷ്യനായി മാത്രമല്ല, മാജിക്കിന് ആവശ്യമായ ഉപകരണങ്ങള്‍ നിര്‍മിക്കുന്നതിലും അഗ്രഗണ്യനാണ് അദ്ദേഹം. നിരവധി ശിഷ്യസമ്ബത്തുള്ള അദ്ദേഹത്തിലൂടെ മാജിക് അറിവുകള്‍ നേടിയവരാണ് കേരളത്തിലെ പ്രഗത്ഭരായ പല മജീഷ്യന്മാരും. അസാമാന്യ ക്ഷമയുള്ളവര്‍ക്ക് മാത്രം അഭ്യസിക്കാനാകുന്ന ഈ കൈയ്യടക്ക് വിദ്യ കൈപിടിയിലാക്കണമെന്ന് ആത്മാര്‍ഥമായി ആഗ്രഹിച്ചെത്തുന്നവരെ അന്ത്രുക്ക ഒഴിവാക്കാറില്ല. മൂവാറ്റുപുഴ ടൗണ്‍ യു.പി സ്കൂളില്‍ ഏഴാം ക്ലാസില്‍ പഠിക്കുമ്ബോള്‍ മാതൃസഹോദരന്‍ കുഞ്ഞാമുവിലൂടെയാണ് അന്ത്രു മാജിക്കിന്റെ ബാലപാഠം അഭ്യസിച്ചത്. അത് പില്ക്കാലത്ത് തന്റെ ജീവനോപാധിയാകുമെന്ന് അന്ത്രു അന്ന് കരുതിയിരുന്നില്ല.
മാമയില് നിന്നും പഠിച്ച വിദ്യ ആദ്യമായി അന്ത്രു അവതരിപ്പിച്ചത് ക്ലാസ് മുറിയില്‍ കൂട്ടുകാര്‍ക്ക് മുന്നിലായിരുന്നു.1970കളില്‍ ജോലി ആവശ്യാര്‍ഥം സിംഗപ്പൂരില്‍ എത്തിയതോടെ മാജിക് പഠനത്തിന് കൂടുതല്‍ അവസരങ്ങള്‍ തുറന്നുകിട്ടി. അവിടെ കമ്ബനി ജീവനക്കാരനായി ജോലി നോക്കിവരുന്നതിനിടെ ലഭിക്കുന്ന ഒഴിവുസമയങ്ങളില്‍ തൊട്ടടുത്തുള്ള മാജിക് മാസ്റ്ററില്‍ നിന്നും കൂടുതല്‍ വിദ്യകള്‍ പഠിക്കാനായി. ഇതിനിടെ കൈയടക്ക് വിദ്യക്ക് ഉപയോഗിക്കുന്ന ഉപകരണങ്ങള്‍ നിര്‍മിക്കാനും പഠിച്ചു. ഇന്ന് സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള മജീഷ്യന്മാരില് പലര്‍ക്കും മാജിക്ക് ഉപകരണങ്ങള്‍ നിര്‍മിച്ച് നല്‍കുന്നത് അന്ത്രുവാണ്. നൂറുകണക്കിന് സ്റ്റേജുകളില്‍ മാജിക് അവതരിപ്പിച്ച് പ്രശംസപിടിച്ചു പറ്റിയിട്ടുണ്ടങ്കിലും അര്‍ഹമായ അംഗീകാരമൊന്നും ഈ കലാകാരന് ലഭിച്ചിട്ടില്ല.
മാജിക് തിരക്കുകള്‍ക്കിടയില്‍ അടുത്തിടെ പുറത്തിറങ്ങിയ ‘മൂന്നാം നാള് ഞായറാഴ്ച’ എന്ന സിനിമയിലും അഭിനയിച്ചു. അന്ത്രു നല്ലൊരു ഗായകന് കൂടിയാണ്. നിരവധി സ്റ്റേജുകളില്‍ ഗാനമേള അവതരിപ്പിച്ചിട്ടുണ്ട്.